ബാലകൃഷ്ണന്റെയും ബീനയുടെയും മൂത്ത മകനാണ് അർജുൻ. കൂരാച്ചുണ്ട് പഞ്ചായത്ത് പൂവ്വത്തുംചോലയിലാണ് താമസം
2008 ൽ അർജുന് കല്ലാനോട് സെപ്റ്റ് ഫുട്ബോൾ അക്കാദമിയിലൂടെ ആണ് വരല്ന്നു വന്നത് , എത്തിക്കാൻ ശ്രമിച്ചത് ആന്റോ നിരപ്പേലാണ് .ബാബു പ്ലാത്തോട്ടവും കെ.ജെ തോമസ് എന്നിവരും കൂടെയാണ് അർജുനിലെ ഫുട്ബോളറെ വളർത്തിയെടുത്തത്.
എട്ടാം ക്ലാസിലെത്തുമ്പോഴേക്കും എറണാകുളം പനമ്പള്ളി നഗറിലെ സ്പോട്സ് അക്കാദമിയിൽ പ്രവേശനം ലഭിച്ച അർജുൻ പിന്നീടുള്ള പഠനവും പ്രാക്ടീസും എറണാകുളത്തായി
കേരളത്തിനായി ബൂട്ടുകെട്ടുന്ന അർജുൻ കൂരാച്ചുണ്ട് മലയോര ഗ്രാമത്തിന്റെ അഭിമാനമാണ്. പ്രതിസന്ധികളോട് പൊരുതിയും ലക്ഷ്യ ബോധ്യത്തിന്റെ,നിശ്ചയദാർഢ്യത്തിന്റെ വിജയം കൂടിയാണ്.
